അരവിന്ദ് കെജ്‌രിവാളിന് അനുവദിച്ച പുതിയ ബംഗ്ലാവിനെ "ശീഷ് മഹൽ 2" എന്ന് വിശേഷിപ്പിച്ച് ബിജെപി. വീട് പുതുക്കിപ്പണിയാൻ വൻതുക ചെലവഴിച്ചുവെന്ന ആരോപണമാണ് ബിജെപി ഉയർത്തിയത്.കെജ്‌രിവാൾ തന്റെ പുതിയ വീട്ടിലേക്ക് കാലെടുത്തുവച്ചതിന് ഒരു ദിവസത്തിന് ശേഷം, ഡൽഹി ഉപമുഖ്യമന്ത്രി പർവേഷ് വർമ്മ പുതിയ താമസസ്ഥലത്തിന്റെ വ്യക്തമായ രൂപരേഖയും ചിത്രങ്ങളും പുറത്തുവിട്ടു. ആ വീട്ടിലെ ഉയർന്ന നിലവാരമുള്ള സൗകര്യങ്ങൾക്കായി സ്വകാര്യ പണം ഉപയോഗിച്ചുവെന്നാണ് ആരോപണം. എന്നാൽ ചിത്രം വ്യാജമാണെന്നും 'Pinterest' ൽ നിന്ന് ഡൗൺലോഡ് ചെയ്തതാണെന്നും എഎപി തിരിച്ചടിച്ചു.
ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ലയിച്ചതിന് പിന്നാലെ പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്യസഭാ എംപി രാഘവ് ഛദ്ദ. "ഭയം കൊണ്ടല്ല, വെറുപ്പ് കൊണ്ടാണ് താൻ ഇറങ്ങിപ്പോയത്" എന്ന് പറഞ്ഞു.നേതാക്കൾ സമ്മർദ്ദം മൂലമാണ് പാർട്ടി വിട്ടതെന്ന വാദത്തിനെതിരെ ശക്തമായ പ്രസ്താവനയിൽ ചദ്ദ രംഗത്തെത്തി. “ഭയം കൊണ്ടല്ല, ആം ആദ്മി പാർട്ടിയിൽ നിരാശപ്പെട്ടാണ് ഞങ്ങൾ പാർട്ടി വിട്ടത്. ആം ആദ്മി പാർട്ടിയെ തങ്ങളുടെ രക്തവും വിയർപ്പും ഉപയോഗിച്ച് വളർത്തിയ എല്ലാ യഥാർത്ഥ ദേശസ്നേഹികളും ഒന്നുകിൽ പാർട്ടി വിട്ടുപോയി അല്ലെങ്കിൽ പാർട്ടി വിട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഇപ്പോൾ ആരും ബന്ധപ്പെടാൻ ആഗ്രഹിക്കാത്ത തെറ്റായ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
രാജ്യസഭയിലെ ആം ആദ്മി പാർട്ടി (എപി) എംപിമാരിൽ വലിയൊരു വിഭാഗത്തോടൊപ്പം രാഘവ് ഛദ്ദ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. ആഴ്ചകൾക്ക് മുമ്പ് രാഘവ് ഛദ്ദയെ തരംതാഴ്ത്തിയ പാർട്ടി മേധാവിയും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് ഇത് വലിയ തിരിച്ചടിയായി.2012-ൽ ആം ആദ്മി പാർട്ടി രൂപീകരിച്ചതു മുതൽ ചദ്ദ പാർട്ടിയിൽ ഉണ്ടായിരുന്നു, അഴിമതി വിരുദ്ധ പ്രസ്ഥാനത്തെ തുടർന്നുണ്ടായ തരംഗത്തിൽ 2015-ൽ ഡൽഹിയിൽ അധികാരത്തിലെത്തിയ കെജ്‌രിവാളിന്റെ വിശ്വസ്തനായ ലെഫ്റ്റനന്റായി പ്രവർത്തിച്ചു.