യുണൈറ്റഡ് സ്റ്റേറ്റ്സിലെ കാലിഫോർണിയയിലുണ്ടായ ശക്തമായ ഹിമപാതത്തിൽ കുടുങ്ങിയ ആറ് സ്കീയർമാരെ രക്ഷപ്പെടുത്തിയതായി നെവാഡ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. കാണാതായ ബാക്കിയുള്ള ഒമ്പത് പേർക്കായി തിരച്ചിൽ സംഘങ്ങൾ തിരച്ചിൽ തുടരുകയാണെന്ന് ചൊവ്വാഴ്ച പോലീസ് വ്യക്തമാക്കി. ഹിമപാതത്തിൽ ആകെ 15 പേർ കുടുങ്ങിയതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ഇതിൽ ആദ്യം രക്ഷപ്പെട്ടതായി റിപ്പോർട്ട് ചെയ്ത ആറ് പേരെ വിവിധ പരിക്കുകളോടെ രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
കഠിനമായ കാലാവസ്ഥയും പ്രതികൂല സാഹചര്യങ്ങളും കാരണം രക്ഷാപ്രവർത്തകർക്ക് സ്കീയർമാരുടെ അടുത്തേക്ക് എത്താൻ മണിക്കൂറുകൾ വേണ്ടിവന്നു. സുരക്ഷിത സ്ഥാനത്തെത്തിച്ച ഇവരെ ട്രക്കി ഫയർ വിഭാഗം വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പരിക്കേറ്റ ആറ് പേരിൽ രണ്ടുപേരെ കൂടുതൽ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ള ഒമ്പത് പേരെ കണ്ടെത്താനായി അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പ്രാദേശിക പോലീസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.



