വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ ക്ഷണിച്ചു. ചൊവ്വാഴ്ച ഇരുവരും നടത്തിയ ഫോൺ സംഭാഷണത്തിലാണ് ട്രംപ് ക്ഷണം അറിയിച്ചത്.
ഈ സംഭാഷണത്തിൽ, ഹമാസിന്റെ സൈനിക ശേഷി തകർക്കേണ്ടതിന്റെയും ഗാസയെ നിരായുധീകരിക്കേണ്ടതിന്റെയും പ്രാധാന്യം ഇരുനേതാക്കളും ചൂണ്ടിക്കാട്ടി. പ്രാദേശിക സമാധാന കരാറുകൾ വികസിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.



