ആപ്പിൾ അടുത്ത തലമുറ ആപ്പിൾ ഇന്റലിജൻസ് അവതരിപ്പിച്ചു. ഏറ്റവും പുതിയ ആപ്പിൾ ഫൗണ്ടേഷൻ മോഡലുകളെ ആപ്പിളിന്റെ പ്ലാറ്റ്‌ഫോമുകളിലേക്ക് ആഴത്തിൽ സംയോജിപ്പിക്കുന്നതും ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി അതുല്യമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതുമായ ഒരു ധീരമായ പുതിയ ആർക്കിടെക്ചർ ഇതിന് കരുത്തേകുന്നു. ഇത് ഐഫോൺ, ഐപാഡ്, മാക്, ആപ്പിൾ വാച്ച്, എയർപോഡുകൾ, ആപ്പിൾ വിഷൻ പ്രോ എന്നിവയിലുടനീളം ഉപയോക്താക്കൾ എല്ലാ ദിവസവും ആശ്രയിക്കുന്ന ആപ്പുകളും അനുഭവങ്ങളും കൂടുതൽ വ്യക്തിപരവും സഹായകരവുമാക്കുന്നു.
സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനു വേണ്ടി തമിഴ്നാട്ടിൽ പ്രത്യേക ഫോഴ്സ് രൂപീകരിച്ച് മുഖ്യമന്ത്രി ജോസഫ് സി വിജയ്. പ്രത്യേക വാഹനങ്ങളും സേനയുടെ ഹോളോഗ്രാമും മുഖ്യമന്തി പുറത്തിറക്കി.സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉറക്കെ പ്രഖ്യാപനവും നടത്തി.
സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനാണ് സിങ്കപ്പെൺപ്പടൈ. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ ദ്രുതഗതിയിൽ പ്രതികരിക്കുന്നതിനുമായി രൂപീകരിച്ച സ്ത്രീകൾ മാത്രമുള്ള പ്രത്യേക പൊലീസ് സേനയാണിത്.
അനുവദനീയമായ പരിധിയിൽ കൂടുതൽ ഭാരം കയറ്റി സർവീസ് നടത്തിയ വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ച നടപടികൾ ശരിവെച്ച് കോടതി.
എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മോട്ടോർ വാഹന വകുപ്പ് രജിസ്റ്റർ ചെയ്ത നാല് ഓവർലോഡ് കേസുകളിലായി ആകെ 3,43,500 രൂപ പിഴ വിധിച്ചു.
അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മേരി ബിന്ദു ഫെർണാണ്ടസ് അധ്യക്ഷയായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വാഹന ഉടമകളിൽ നിന്ന് 1,71,000 രൂപയും ഡ്രൈവർമാരിൽ നിന്ന് 1,72,500 രൂപയും പിഴയായി ഈടാക്കും.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരസ്യമായി തള്ളി പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വെള്ളാപ്പള്ളിയുടെ നിലപാടുകൾ അന്നുതന്നെ കാട്ടി തള്ളി കറങ്ങിയിട്ടുണ്ട് എന്നും ശക്തമായ നിലപാടുകൾ അന്നുതന്നെ സ്വീകരിച്ചിട്ടുണ്ട് എന്നും ന്യായീകരണം.വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ പരാമർശത്തെ സിപിഐഎം നേതാക്കൾ വേണ്ടത്ര മറുപടി പറഞ്ഞില്ലെന്ന പ്രചാരണത്തിനാണ് മുൻതൂക്കം ഉണ്ടായതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി ഇടപാട് കേസില്‍ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ വീണ ടിക്ക് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വെള്ളിയാഴ്ച ഇ ഡി ഉദ്യോഗസ്ഥരുടെ മുൻപാകെ ഹാജരാകണം എന്നാണ് നോട്ടീസ്.വീണയ്ക്കും സിഎംആര്‍ംഎല്‍ ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പെടെ 9 പേര്‍ക്കാണ് ഇപ്പോള്‍ ഇഡി സമന്‍സ് നല്‍കിയിരിക്കുന്നതെന്നാണ് സൂചന.
ആരോഗ്യ മേഖലയുടെ നവീകരണത്തിന് പരമാവധി ഫണ്ടുകള്‍ വിനിയോഗിക്കുമെന്നും ആക്ഷേപങ്ങള്‍ കുറക്കുമെന്നും ആരോഗ്യ മന്ത്രി കെ മുരളീധരന്‍. ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ട് മനസ്സിലാക്കി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന 'കായകല്‍പ്പം' ജനസമ്പര്‍ക്ക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ആശുപത്രികളെ സഹായിക്കാന്‍ മുന്നോട്ടുവരുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും. കെട്ടിടങ്ങളും മറ്റും നിര്‍മിക്കാനും സൗകര്യങ്ങള്‍ ഒരുക്കാനും സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ടുകളും മറ്റും ഉപയോഗപ്പെടുത്തും. ഇതിനെ സ്വകാര്യവത്കരണമായി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.