തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പൊട്ടിത്തെറിച്ച് മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്.മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും ജില്ലാ നേതൃത്വം ആവശ്യം അംഗീകരിച്ചില്ലെന്ന് മത്സരിക്കാൻ മറ്റ് ആരുമില്ലെന്ന് പറഞ്ഞു നിർബന്ധിച്ചു എന്നും വീണാ ജോർജ് പറഞ്ഞു. സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തില്‍ ആയിരുന്നു തുറന്നടിച്ചത്.മണ്ഡലം സെക്രട്ടറി സ്വയം സ്ഥാനമൊഴിഞ്ഞത് സ്ഥാനാര്‍ത്ഥിക്ക് താല്പര്യമില്ലാത്തതിനാല്‍ ഒഴിഞ്ഞു എന്ന് തരത്തിൽ വരെ വാർത്തകൾ വളച്ചൊടിച്ചു. ഇക്കാര്യങ്ങളെല്ലാം തന്നെ സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്ന് വീണ ജോർജ്. തനിക്കെതിരെ വിമർശനം വന്നപ്പോഴായിരുന്നു വീണാ ജോർജ് ഇത്തരത്തിൽ തിരിച്ചടിച്ചത്. ആറന്മുളയിൽ വീണാ ജോർജ് തോൽക്കാൻ കാരണം അവരുടെ സ്വഭാവം കൊണ്ടാണ് എന്നും പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല അനാവശ്യമായിട്ടുള്ള വിവാദങ്ങൾ ഉണ്ടാക്കി എന്നൊക്കെ വിമർശനം ഉയർത്തിയിരുന്നു.
വ്യോമാതിർത്തി നിയന്ത്രണങ്ങളും ഉയർന്നുകൊണ്ടിരിക്കുന്ന ഇന്ധന വിലയും ചൂണ്ടിക്കാട്ടി എയർ ഇന്ത്യ ജൂൺ മുതൽ ഓഗസ്റ്റ് വരെ നിരവധി അന്താരാഷ്ട്ര റൂട്ടുകളിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് അറിയിച്ചു.
ഇറാൻ യുദ്ധം വ്യോമാതിർത്തി അടച്ചിടലിലേക്ക് നയിച്ചു. കൂടുതൽ റൂട്ടുകൾ മാറ്റാൻ നിർബന്ധിതരായതും ആഗോള ഇന്ധനച്ചെലവിൽ കുത്തനെ വർദ്ധനവിന് കാരണമായി. ഇത് ലോകമെമ്പാടുമുള്ള വിമാനക്കമ്പനികളിൽ സമ്മർദ്ദം വർദ്ധിപ്പിച്ചു.
ആഗോള സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥയെക്കുറിച്ച് ശനിയാഴ്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഏറ്റവും ശക്തമായ മുന്നറിയിപ്പുകളിൽ ഒന്ന് നൽകി, ലോകത്തിലെ തുടർച്ചയായ പ്രതിസന്ധികൾ അടിയന്തിരമായി മാറ്റിയില്ലെങ്കിൽ ദാരിദ്ര്യത്തിനെതിരെ പതിറ്റാണ്ടുകളായി നേടിയെടുത്ത പുരോഗതി ഗുരുതരമായ അപകടത്തിലായിരിക്കുമെന്ന് നെതർലാൻഡ്‌സിലെ ഇന്ത്യൻ പ്രവാസികളോട് പറഞ്ഞു.അമേരിക്കയും ഇസ്രായേലും ഇറാനെതിരായ ആക്രമണങ്ങൾക്ക് ശേഷം , പ്രത്യേകിച്ച് എണ്ണ സമ്പന്നമായ പശ്ചിമേഷ്യൻ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളുടെ വെളിച്ചത്തിൽ , മോദി ഇപ്പോഴത്തെ ദശകത്തെ കൂടുതൽ വഷളാകുന്ന ഒരു ദുരന്തത്തിന്റെ കാലഘട്ടമായി വിശേഷിപ്പിച്ചു.
യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് തിരുവനന്തപുരം. തിങ്കളാഴ്ച രാവിലെ ആണിത്തുക. 9 മണിക്ക് എത്തുന്ന വിജയ് 11 മണിക്ക് തിരികെ പോകും.കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ, തെലുങ്കാന മുഖ്യമന്ത്രി രേവന്ത റെസ്സി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും സത്യപ്രതിജ്ഞയ്ക്കെത്തും. അതേസമയം കനസത്യപ്രതിജ്ഞ ചടങ്ങിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പാസുമായി എത്തുന്നവർക്ക് മാത്രമേ പ്രവേശനം ഉണ്ടാവും. നഗരത്തിൽ 18ന് ഗതാഗത ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങിനുവേണ്ടി സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ നടക്കുന്നുണ്ട്. 10000 ത്തോളം ആളുകൾക്ക് ഇരിക്കാൻ സാധിക്കുന്ന തരത്തിലാണ് പന്തൽ ഒരുക്കുന്നത്. സത്യപ്രതിക്ക് വേണ്ടി ഒരു ലക്ഷത്തോളം ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി നയതന്ത്ര മാർഗങ്ങൾ തുറക്കുക എന്ന ലക്ഷ്യത്തോടെ ഇറാനുമായുള്ള വെടിനിർത്തൽ കരാർ പാകിസ്ഥാന് അനുകൂലമായി ചെയ്തതാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇത് വാഷിംഗ്ടണിനും ടെഹ്‌റാനും ഇടയിൽ മധ്യസ്ഥ പങ്ക് വഹിക്കുന്നതായി അദ്ദേഹം വിശേഷിപ്പിച്ചു, അതേസമയം മറ്റ് രാജ്യങ്ങൾ വെടിനിർത്തലിന് സമ്മർദ്ദം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ആലപ്പുഴയിൽ ഓടയിൽ വീണ 45കാരന് കാരനെ ധാരണാന്ത്യം. മൂടിയില്ലാത്ത ഓടയിൽ വീണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.ആലപ്പുഴ ജില്ലയിലെ ചാത്തനാട് സ്വദേശി ബോബച്ചൻ തങ്കച്ചൻ ആണ് മരിച്ചത് കനത്ത മഴയെ തുടർന്ന് നടന്നുപോകുമ്പോൾ ആയിരുന്നു വീണത്. സമീപത്ത് മറ്റ് ആളുകൾ ഇല്ലാത്തതിനാൽ തന്നെ ബോബച്ചൻ വീണത് ആരും കണ്ടില്ല.ഓടയ്ക്ക് കൈവരിയോ മൂടിയോ ഉണ്ടായിരുന്നില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.