D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
അമേരിക്കയിൽ പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിനിയുടെ കുടുംബത്തിന് 262 രൂപ നഷ്ട പരിഹാരം
ആന്ധ്രാപ്രദേശ് സ്വദേശിയായ ജാഹ്നവി, നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്നു...

2023-ൽ അമേരിക്കയിലെ സിയാറ്റിലിൽ പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിനി ജാഹ്നവി കണ്ഡുലയുടെ കുടുംബത്തിന് 29 മില്യൺ ഡോളർ (ഏകദേശം ₹262 കോടി) നഷ്ടപരിഹാരം നൽകാൻ സിയാറ്റിൽ നഗരസഭ തീരുമാനിച്ചു. ജാഹ്നവിയുടെ മരണം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും ഈ ഒത്തുതീർപ്പ് ആ കുടുംബത്തിന് ചെറിയൊരു ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നതായും സിറ്റി അറ്റോർണി എറിക്ക ഇവാൻസ് പ്രസ്താവനയിൽ പറഞ്ഞു. ആന്ധ്രാപ്രദേശ് സ്വദേശിയായ ജാഹ്നവി, നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്നു.

40 കിലോമീറ്റർ വേഗത പരിധിയുള്ള റോഡിൽ 119 കിലോമീറ്റർ വേഗതയിൽ പോലീസ് ഉദ്യോഗസ്ഥനായ കെവിൻ ഡേവ് ഓടിച്ച വാഹനമാണ് ജാഹ്നവിയെ ഇടിച്ചുതെറിപ്പിച്ചത്. ഈ സംഭവത്തിന് പിന്നാലെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനായ ഡാനിയേൽ ഔഡെറർ, ജാഹ്നവിയുടെ ജീവന് "പരിമിതമായ മൂല്യമേയുള്ളൂ" എന്നും നഗരം "ഒരു ചെക്ക് എഴുതി നൽകിയാൽ മതിയാകും" എന്നും പരിഹസിക്കുന്ന ബോഡി ക്യാമറ ദൃശ്യങ്ങൾ പുറത്തുവന്നത് അന്താരാഷ്ട്ര തലത്തിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇന്ത്യൻ നയതന്ത്രജ്ഞരും സംഭവത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

വിവാദ പരാമർശം നടത്തിയ ഉദ്യോഗസ്ഥനെ പിന്നീട് സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ജാഹ്നവിയുടെ മരണം സിയാറ്റിലിലെ ഇന്ത്യൻ സമൂഹത്തിനിടയിലും വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഈ സാമ്പത്തിക ഒത്തുതീർപ്പിലൂടെ കേസ് അവസാനിപ്പിക്കാനാണ് നഗരസഭയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *