നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ 100 സ്കൂൾ വിദ്യാർഥികളെ സർക്കാർ മോചിപ്പിച്ചു. ആഴ്ചകൾ നീണ്ട തടവിനു ശേഷമാണ് ഇവരെ വിട്ടയച്ചത്. നവംബർ 21-ന് നൈജർ സംസ്ഥാനത്തെ പാപ്പിരിയിലുള്ള സെന്റ് മേരീസ് സ്കൂളിൽ നിന്നാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയത്.
പ്രാദേശിക മാധ്യമങ്ങളാണ് ഞായറാഴ്ച (ഡിസംബർ 7, 2025) മോചന വാർത്ത പുറത്തുവിട്ടത്. നേരത്തെ 303 കുട്ടികളെ തട്ടിക്കൊണ്ടുപോയതായാണ് റിപ്പോർട്ടുണ്ടായിരുന്നത്. ഇതിൽ 50 പേർ നേരത്തെ രക്ഷപ്പെട്ടിരുന്നു.



