ജാമ്യ ഉത്തരവിലെ വിപരീത പരാമർശങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) ഹൈക്കോടതിയെ സമീപിക്കും. ഈ പരാമർശങ്ങൾ കേസിന്റെ തുടർന്നുള്ള നടത്തിപ്പിനെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഉണ്ണികൃഷ്ണൻ പോറ്റിയെ എത്തിച്ചത് താനാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നുവെന്നും, പോറ്റിയുടെ ബന്ധുക്കൾ ശബരിമലയിൽ ജോലി ചെയ്ത വിവരം അന്വേഷണസംഘം ബോധപൂർവം മറച്ചുവെച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിപ്പട്ടികയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്നും, മഹസറിൽ ഒപ്പുവെക്കാത്തത് ക്രിമിനൽ ഗൂഢാലോചന എന്ന ആരോപണത്തെ ദുർബലപ്പെടുത്തുന്നുവെന്നും ജാമ്യ ഉത്തരവിൽ പറയുന്നു.
പുനഃപ്രതിഷ്ഠയ്ക്കായി നീക്കിവെച്ചതിൽ ബാക്കി വന്ന 30 പവൻ സ്വർണം എവിടെയാണെന്ന കാര്യത്തിൽ ദേവസ്വം ബോർഡിന് വ്യക്തമായ മറുപടിയില്ല. ഈ സ്വർണം താഴികക്കുടത്തിൽ പൂശിയോ അതോ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയോ എന്നതിലാണ് ഇനി വ്യക്തത വരാനുള്ളത്.
അന്വേഷണം നിർണ്ണായക ഘട്ടത്തിലാണെന്നും ഈ സമയത്ത് ജാമ്യം നൽകുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള എസ്ഐടിയുടെയും പ്രോസിക്യൂഷന്റെയും വാദം കോടതി അംഗീകരിക്കുകയായിരുന്നു.
സംഭവത്തിൽ സന്നിധാനം പോലീസിൽ പരാതി നൽകാനും, അതിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്താനും ശബരിമല സ്പെഷ്യൽ കമ്മീഷണർക്കും എക്സിക്യൂട്ടീവ് ഓഫീസർക്കും കോടതി നിർദ്ദേശം നൽകി.