കട്ടേല സ്കൂളിലെ പ്രവേശനോത്സവത്തിനിടെ കുട്ടികൾക്ക് മിഠായി വിതരണം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ വിശദീകരണവുമായി വി മുരളീധരൻ. കുരുന്നുകൾക്ക് മിഠായിയും വാങ്ങിയാണ് താൻ പ്രവേശനോത്സവത്തിനായി പോയത്. അതാരും എന്നെ വിതരണം ചെയ്യാൻ ഏൽപ്പിച്ചതല്ല. അവിടെ എത്തിയപ്പോൾ മന്ത്രി എത്തുകയും പരിപാടി തുടങ്ങാൻ ആവുകയും ചെയ്തപ്പോൾ വേഗത്തിൽ കൊടുത്തു തീർക്കാനാണ് താൻ അങ്ങനെ ചെയ്തത്. തൽക്കാലം സംസ്കാരം ശിവൻകുട്ടി അപ്പുപ്പന് നോക്കി പഠിക്കേണ്ട കാര്യം ഇല്ല എന്നും മുരളീധരൻ. വി മുരളീധരൻ സ്കൂളിലെത്തി കുട്ടികൾക്ക് മിഠായി മേശപ്പുറത്ത് എറിഞ്ഞു നൽകിയെന്ന് വിവാദത്തിലാണ് വിശദീകരണം.