എല്ലാ മേഖലകളിലും അഴിമതി നടത്തുന്ന ഭരണമാണ് ഇതെന്നും ശബരിമലയിലെ ഭഗവാന്റെ സ്വർണം വരെ മോഷ്ടിച്ച ഈ സർക്കാരിന് ദൈവശാപം ലഭിക്കുമെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
പൊലീസ് എത്തുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ലാത്തതിനാൽ പ്രതി ഒളിവിലാണ്. കഴിഞ്ഞ വർഷവും 500 ഗ്രാം കഞ്ചാവുമായി ഓട്ടോ ഡ്രൈവറായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പങ്കെടുത്ത ഒരു മണിക്കൂർ നീണ്ട യോഗത്തിന് ശേഷം, മുഴുവൻ സീറ്റുകളിലും പാർട്ടി തനിച്ച് ജനവിധി തേടുമെന്ന് പശ്ചിമബംഗാളിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ഗുലാം അഹമ്മദ് മിർ അറിയിച്ചു.
ലോകത്തിലെ പല സമ്പന്ന രാജ്യങ്ങളും ജനസംഖ്യാപരമായി വാർദ്ധക്യത്തിലേക്ക് നീങ്ങുമ്പോൾ, ഇന്ത്യ യുവശക്തിയുടെ കരുത്തിൽ മുന്നേറുന്നത് വലിയ നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2022-ൽ കെ. സുധാകരൻ ഇൻഡസ്ട്രിയൽ സെൽ ചെയർമാനായി നിയമിച്ച കിഷോർ ബാബു, ഇന്നലെ വരെ പാർട്ടി പരിപാടികളിൽ സജീവമായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിൽ നിന്നേറ്റ അപമാനമാണ് പാർട്ടി വിടാൻ കാരണമായതെന്ന് അദ്ദേഹം ആരോപിക്കുന്നു.