വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള ചർച്ചകൾ ക്രിയാത്മകമായ രീതിയിൽ പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു, അതേസമയം ഇറാന് ആണവായുധമോ ബോംബോ വികസിപ്പിക്കാനോ വാങ്ങാനോ കഴിയില്ലെന്ന് അദ്ദേഹം വാദിച്ചു.
ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ, ഒബാമയുടെ കാലത്തെ ഇറാൻ ആണവ കരാറിനെ വിമർശിച്ചുകൊണ്ട് ട്രംപ് കുറിച്ചു.ഇതുവരെ ഉണ്ടാക്കിയതിൽ വച്ച് ഏറ്റവും മോശം കരാറുകളിൽ ഒന്ന് എന്ന് വിശേഷിപ്പിക്കുകയും ഇറാൻ ആണവായുധം വികസിപ്പിക്കുന്നതിനുള്ള നേരിട്ടുള്ള പാത സൃഷ്ടിച്ചുവെന്ന് ആരോപിക്കുകയും ചെയ്തു.
മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിനെതിരെ പരാതി.ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപിയാണ് പരാതി നൽകിയത്. വീഡിയോ ചിത്രീകരണത്തിന് വിലക്കുള്ള മേഖലയിൽ ഹൈബി ഈഡൻ എംപി വീഡിയോ ചിത്രീകരിച്ചുവെന്നും മുഖ്യമന്ത്രിയ്ക്കും അനുയായികൾക്കുമായി വി ഐ പി ദർശനം അനുവദിച്ചുവെന്നും ആരോപണം നടന്നത് ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പരാതിയിൽ പറയുന്നു . ഇതുമായി ബന്ധപ്പെട്ട പരാതി കൈമാറിയിരിക്കുന്നത് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്കാണ്.
ഇറാനുമായുള്ള വെടിനിർത്തൽ കരാർ ചർച്ച ചെയ്യപ്പെട്ടു എന്നും അതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. കരാറിന്റെ കൂടുതൽ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.കരാറിലെ മറ്റ് വശങ്ങൾക്ക് പുറമെ, ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
എന്നിരുന്നാലും, ഇറാനിയൻ അർദ്ധ സർക്കാർ മാധ്യമ ഏജൻസിയായ ഫാർസ് ന്യൂസ്, പ്രധാന സമുദ്ര കപ്പൽ പാത വീണ്ടും തുറക്കുമെന്ന അവകാശവാദം നിഷേധിച്ചു.അമേരിക്കയും ഇറാനും തമ്മിൽ കൈമാറിയ നിർദ്ദേശത്തിന്റെ ഏറ്റവും പുതിയ പതിപ്പ് അനുസരിച്ച് ഹോർമുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിൽ തന്നെ തുടരുമെന്ന് ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റിനെ വിമർശിച്ചുകൊണ്ട് ഫാർസ് വിശദീകരിച്ചു.ഇറാനുമായുള്ള ശത്രുത അവസാനിപ്പിക്കുക,