ഒരാൾ സ്കൂട്ടറിലെത്തി വീടിന് മുന്നിലെത്തി ഗെയ്റ്റ് തുറക്കാൻ ശ്രമിച്ചെന്നും, ശബ്ദം കേട്ട് വീട്ടുകാർ ഇറങ്ങി വന്നപ്പോൾ അയാൾ സ്കൂട്ടറുമായി സ്ഥലം വിട്ടെന്നും നടി പറയുന്നു. എന്നാൽ, ഈ സംഭവം കാര്യമാക്കിയില്ലെന്നും, പത്ത് മണിയോടെ മറ്റൊരാൾ വീടിന് മുന്നിലെത്തി വധഭീഷണി മുഴക്കുകയും കുറെ അസഭ്യങ്ങൾ വിളിച്ചുപറയുകയും ചെയ്തെന്നും റിനി പറഞ്ഞു.
നിരാഹാരം കാരണം രാഹുലിനെ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയായതിനാൽ ഡിസംബർ 10-ന് കസ്റ്റഡി വേണമെന്നും, രാഹുൽ ഫോണിന്റെയും ലാപ്ടോപ്പിന്റെയും പാസ് വേർഡ് നൽകാത്തതിനാൽ അവ വീണ്ടെടുക്കുന്നതിനടക്കം കസ്റ്റഡി അനിവാര്യമാണെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു